Saturday, June 02, 2007

വിട

സ്നേഹത്തിന്‍ കുളിര്‍മയില്‍
ഹൃദയത്തിന്‍ തേങ്ങലില്‍
അലിഞ്ഞു ചേര്‍ന്നിടുന്നു നമ്മള്‍
വിജയത്തില്‍ പരാജയത്തില്‍
നാമൊന്നു ചേര്‍ന്നിടുന്നു....

നന്മയുടെ നാളുകളില്‍
നന്നായി മുന്നേറുവാനായി
ആശിച്ചിടുന്നു നമ്മള്‍...
എന്നും ആശിച്ചിടുന്നു നമ്മള്‍...

ഇന്നലകളില്‍ ആടിത്തിമിര്‍ത്ത
നാളകളെ വരവേല്‍ക്കാന്‍ വെംമ്പിയ
നമ്മുടെ മനസ്സുകള്‍ നിറഞ്ഞിടുന്നു-ഒരു
വേര്‍പാടിന്‍ വിരഹം നിറഞ്ഞിടുന്നു

നാമൊന്നു ചേര്‍ന്നുള്ള നാളുകള്‍
ഓര്‍തോര്‍ത്തു ജീവിക്കാന്‍
എന്‍ജീവ പാതയില്‍ ഓര്‍മയെപുല്‍കുവാന്‍
ഞാന്‍ ആശിച്ചിടുന്നു....

നല്ലൊരു നാളയെ നേര്‍ന്നു കൊണ്ട്‌
നെന്‍ജിലേവരെയും ഏറ്റികൊണ്ട്‌
ആനന്ദ ബാഷ്പം പൊഴിഞ്ഞിടുന്നു
എന്‍ മനസ്സില്‍ ആനന്ദ ബാഷ്പം
പൊഴിഞ്ഞിടുന്നു......

[DEDICATED TO ALL THE FINAL YEAR STUDENTS OF“SWAMI NITHYANANDA POLYTECHNIC COLLEGE”[06-07];AND ALL THE FINAL YEAR STUDENTS

Friday, December 29, 2006

സ്ഫോടനം 7/11

സ്ഫോടനം 7/11

പ്രാണന്‍ എന്‍ പ്രാണന്‍
കത്തിയെരിയുന്നു ചിതറിത്തെറിക്കുന്നു
ഇന്നിന്റെ വീഥികളില്‍ താളത്തില്‍ കുതിക്കുന്ന
നാളയുടെ രാവിനെ മാടിവിളിക്കുന്ന
എന്‍ ജീവവഴികളില്‍ ചിതറിത്തെറിക്കുന്നു
പ്രാണന്‍ എന്‍ പ്രാണന്‍....

എന്തിനൊ വേണ്ടി ആപിതാവുംപൈതലും
എന്തിനൊ വേണ്ടിയാ വധൂവരന്മാരും
എന്തിനൊ വേണ്ടിയാ വൃദ്ധ ദംബതികളും
പൊഴിക്കുന്നു പ്രാണന്‍ തന്‍ പ്രാണന്‍...
ചീറി പായുന്ന വണ്ടിയില്
‍ചിന്നംവിളിക്കുന്ന വണ്ടിയില്
‍പൊഴിയുന്നുജീവന്‍

ഇന്നലയില്‍ കാലം കഴിച്ച
നാളയെ പ്രണയിച്ചആ ജീവന്‍
എന്തിനൊ പൊഴിയുന്നു
ഒരു ബലിബിംബമായിടുന്നു

അമ്മതന്‍ അമ്മിഞ്ഞ പാല്‍ നുകര്‍ന്ന
അറിവിന്റെ ആദ്യാക്ഷരം കുറിച്ച
അലകളില്‍ ആടിതിമിര്‍ത്ത
പ്രണയത്തെ പുല്‍കിയ
ആ ജീവ ബിംബങ്ങല്‍ അടര്‍ന്നിടുന്നു
ചിതറിത്തെറിച്ചിടുന്നു
എന്തിനു വേണ്ടി പൊഴിയുന്നുജീവന്
‍ആരിനാല്‍ പൊഴിയുന്നു
‍ആയിരം ആയിരം ചോദ്യ ചിന്നം??
എന്നും ആയിരം ആയിരംചോദ്യ ചിന്നം????

Friday, October 20, 2006

പുഴകള്‍ അന്യസമ്പത്ത്‌

ഗംഗ ഒരു ഫിഷ്‌ ടാങ്ക്‌ അഥവാ പുഴകള്‍ അന്യസമ്പത്ത്‌

പൂമൊട്ടുപോലെ മൃദുലമായ
നദിയുടെ തീരത്തിലൂടെ
ഞാന്‍ അന്നു നടന്നു
അന്നന്റെ പാദങ്ങളിലേറ്റ
കുളിര്‍ നാമ്പിന്റെ സുഖം
ഇന്നു ഞാന്‍ മറന്നിടുന്നു

മുള്ളുവേലിയും ഇലക്ട്രിക്‌ ഷോക്കും
ഇന്നീ നദിയില്‍ കുടികൊള്ളുന്നു
വലിയാക്ഷരങ്ങളും ബോര്‍ഡുകളും
ഇന്നീ നദിയെ അന്യയാക്കി

ഒരു തുള്ളിവെള്ളത്തിനു ഇന്നു-
ഞാന്‍ നല്‍കീ പൊന്നു വില
എന്റെ വെണ്ടയ്കു ഒരു തുള്ളി-
വെള്ളത്തിനു പൊന്നു വില
അതിന്റെ കായ്കു വില പതിനായിരം
അതു ഞാന്‍ ഭക്ഷിക്കണോ?
അതോ-ചില്ലു കൂട്ടില്‍ സൂക്ഷിക്കണോ

എന്റെ വസ്ത്രത്തിനു ശുദ്ധിയില്ല
വെന്മയുമെറെ ഇല്ലാ
അതുകഴുകാന്‍ വെള്ളമില്ല
നദിയുടെ തീരത്തെയെന്റെ കുടിലി
ല്‍അരി പുകക്കാന്‍ വെള്ളമില്ല

ഒരു കുടം അസ്തിയും പൊടിയും
അതൊഴുക്കണം പാവനമാം ഗംഗയില്‍
‍എന്റെ ഫിഷ്‌ ടാങ്ക്‌ ഒരു ഗംഗയാകുന്നു
അതില്‍ അന്ത്യ കര്‍മ്മം ചെയ്യുന്നു
ആരതി നടത്തണം അതുമെന്റെ
ഫിഷ്‌ ടാങ്കില്‍ തന്നെ വെണം
ഗംഗയെല്ലാവര്‍ക്കും സ്വന്തമാകുന്നു
ഓരോ വീട്ടിലുമെത്തുന്നു ഗംഗ
ഫിഷ്‌ ടാങ്കില്‍ ഒരു ഗംഗ......

Sunday, September 17, 2006

ക്ലാസ്‌മേറ്റ്സ്-നൊസ്റ്റാള്‍ജിക്ക് ഹിറ്റ്

ണത്തിനു റിലീസ്‌ ചെയ്യ്തു ഇപ്പൊഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന "ക്ലാസ്‌മേറ്റെസിനെകുറിച്ചൊരു വാക്ക്‌...
ഗൃഹാതുരത്വം തുളുമ്പി നില്‍കുന്ന ഈ സിനിമ യുടെ മുഖമുദ്രതന്നെ ആരെയും ആകര്‍ഷിക്കുന്ന ഗാനങ്ങള്‍ തന്നെ..ഗാനചിത്രീകരണത്തില്‍ പ്രത്യേക പാഠവം തന്നെ സംവിധായകനായ ലാല്‍ജോസിനവകാശപെടാം...മനോഹരമായി ചിത്രീകരിച്ച ഗാനങ്ങളും അലക്സ്‌സ്‌പോളിന്റെ ശ്രുതി സഗീതവും വയലാര്‍ ശരത്‌വര്‍മ്മയുടെ വരികളുമിതിനെ അനശ്വരമാക്കിയിരിക്കുന്നു.കഥകള്‍ കൊണ്ടു പൂരിതമായ ഈ ചിത്രത്തിലൂടെ നമ്മെ ആകര്‍ഷിക്കുന്നത്‌ റസിയയുടെയും മുരളിയുടെയും കഥ തന്നെ.നായകനായ പ്രിഥിരാജിനെയും കാവ്യയെയും കടത്തിവെട്ടി പ്രേക്ഷക മനസ്സില്‍ സ്ഥാനും നേടാന്‍ റസിയക്കും സുനിലിനും[മുരളി] കഴിഞ്ഞിരിക്കുന്നു.ജയസൂര്യയുടെ നെഗറ്റീവ്‌ ടച്ചുള്ള റോളും ഇന്ദ്രജിത്തിന്റെ കാമദേവനും നൂലുണ്ടയുടെ വാലു വാസുവുമെല്ലാം കാമ്പസിലെ സ്ഥിരം കാഴ്‌ചകള്‍ തന്നെ...ബാലചന്ദ്രമേനോനും ജഗതിയും തന്റെ റോളുകള്‍ മികച്ചതാക്കി.
ഹോസ്റ്റെലിന്റെ പതിവു കാഴ്‌ചകള്‍ ഉള്‍ക്കൊള്ളിച്ചു കാണിച്ചിരിക്കുന്ന ഈ ചിത്രം ഏതൊരു ഹോസ്റ്റല്‍ വാസിയെയും ഗൃഹാതുരത്വത്തിലേക്കുനയിക്കുന്നു.ചേരന്റെ ഓട്ടോഗ്രാഫ്‌ പോലെ ഗൃഹാതുരത്വം ഉള്‍കൊള്ളിക്കുന്നതില്‍ ലാല്‍ജോസ്‌ വിജയിച്ചിരിക്കുന്നു..ചുരുക്കത്തില്‍ എല്ലാ അഭിനേതാക്കള്‍ക്കും തന്റേ തായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ക്ലാസ്‌മേറ്റ്‌സിലൂടെ സാധിച്ചിരിക്കുന്നു.so The filim makes all"ministars" to "Super Staars"....

വിനീത്‌ ശ്രീനിവാസനും സുജാതയും പാടിയ "എന്റെ ഖല്‍ബിലെ വെന്നിലാവു"എന്ന ഗാനത്തിന്റെ വരികള്‍[ഇപ്പോള്‍ തന്നെ പലര്‍ക്കും മനപാഠമായ]ഇവിടെ എഴുതി ചേര്‍ക്കുന്നു..

ന്റെ ഖല്‍ബിലെ വെണ്ണിലാവുനീ നല്ല പാട്ടുകാരാ..
തട്ടമിട്ടു ഞാന്‍ കാതുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ...
എന്റെ ഖല്‍ബിലെ വെണ്ണിലാവുനീ നല്ല പാട്ടുകാരാ..
തട്ടമിട്ടു ഞാന്‍ കാതുവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ... അത്തറൊന്നു വേണ്ടേ...
എന്റെ കൂട്ടുകാരാ.. സുല്‍ത്താന്റെ ചേലുകാരാ...

നിന്റെ പുഞ്ചിരി പാലിനുള്ളിലെ....
നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാം
നിന്റെനെഞ്ചിലെ ദഫുമുട്ടുവാന്‍ എന്നുമെന്റെതാവാം
ഒപ്പനയ്ക്കു നീകൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍.....
ഒപ്പനയ്ക്കു നീകൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നൊ.. [എന്റെ..]

തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍...
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍ പൊട്ടുമെന്നുപോലെ
തൊട്ടടുത്തുനീ നിന്നതെങ്കിലും കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നുപാടുവാന്‍....
ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നുപാടുവാന്‍
എത്ര വട്ടമെന്‍കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ [എന്റെ..]

Sunday, September 10, 2006

മഴയും സുഗന്ധവും

ഴയും സുഗന്ധവും

നിശീഥിനിയുടെ ലീലയില്‍
മയങ്ങിടുമൊരു രാവില്‍
എങ്ങുനിന്നോയെത്തി ഒരു മഴ
ഒരു മനോഹര മഴ....
നിശബ്ധമാം ഇരുട്ടിനെ കീറി-
മുറിച്ചൊരു ശരമെന്നപോ-
ലീമഴ മനസ്സിനെതണുപ്പിച്ചു കുളിരേകി

പതിയുറക്കം വിട്ടുണര്‍ന്നു ഞാന്‍
‍പാതിയടഞ്ഞ കണ്ണുമായ്‌
പാതി ചാരിടും വാതിലിലൂടെ
നിശതന്‍ സ്വപ്നമാം ഭൂവിലേക്ക്‌
പതിയെ പതിയെ മിഴി തുറന്നൂ

എങ്ങുനിന്നൊള്ളൊരു ഇളം കാറ്റില്‍
യെങ്ങുനിന്നൊമൊരു സൗരഭം
എവിടെയെന്നറിയാതെനോക്കിനിന്നൂ
ഞാന്‍ നോക്കിനിന്നൂ...

മുറ്റത്തെ തൈത്തോപ്പില്‍ നട്ടു
ഞാനന്നൊരുമുല്ല വസന്തകാലത്ത്‌
ഇന്നീമഴയില്‍ പൂക്കള്‍തന്‍നനവി
ല്യൊടീയൊടീയെത്തുന്നീ സൗരഭം

ഇളം കാറ്റിലാടീയുലഞ്ഞീ
സൗരഭംകൊണ്ടു ഞാന്‍...
ഒരു നിമിഷമെന്‍ മനമാകെ
കോരിത്തരിച്ചുപോയി
എകാന്തമാംമെന്‍സ്വപ്ന ഭൂവിലേക്ക്‌
എകാന്തമായെത്തുന്നീ സ്മൃതി
എന്നും എകാന്തമായെത്തുന്നു.....

Saturday, September 09, 2006